Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumbassery Airport

പശ്ചിമേഷ്യൻ സംഘര്‍ഷം ; കേരളത്തില്‍നിന്നുള്ള ചരക്കുനീക്കം നിലച്ചു

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറി അടക്കമുള്ള ചരക്കുകളുടെ കയറ്റുമതി പ്രതിസന്ധിയില്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താളം തെറ്റിയതോടെ കേരളത്തില്‍നിന്നുള്ള കയറ്റുമതി താത്കാലികമായി നിലച്ചിരിക്കുകയാണ്. കയറ്റുമതിക്കായി എത്തിച്ച ടണ്‍കണക്കിനു ചരക്കുകളാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കെട്ടിക്കിടക്കുന്നത്.

സംസ്ഥാനത്തുനിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഏറ്റവും വലിയ വിപണിയാണ് ഗള്‍ഫ് മേഖല. നെടുമ്പാശേരി വിമാനത്താവളം വഴി മാസം 2,500 ടണ്‍ വരെ ഉത്പന്നങ്ങളാണ് ഗള്‍ഫിലേക്കു കയറ്റുമതി ചെയ്യുന്നത്.

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് 1,300 ടണ്‍ വരെ ചരക്കുകളും കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയായി 600 ടണ്‍ ചരക്കുകളും കയറ്റി അയയ്ക്കുന്നുണ്ട്. ഉത്സവ സീസണുകളില്‍ കയറ്റുമതി ഇതിലും വര്‍ധിക്കാറാണ് പതിവ്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ യുഎഇലേക്ക് 1,806.82 കോടിയുടെയും സൗദി അറേബ്യയിലേക്ക് 283.69 കോടിയുടെയും പഴം, പച്ചക്കറികളാണ് കേരളത്തില്‍നിന്നു കയറ്റുമതി ചെയ്തത്.

യുദ്ധം തുടരുന്നതിനാല്‍ യൂറോപ്യന്‍ യൂണിയനുകളിലേക്കും പശ്ചിമേഷ്യയിലെ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി നിലച്ചിരിക്കുകയാണെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി പറഞ്ഞു. ദോഹ വഴിയും ദുബായ് വഴിയുമാണ് യൂറോപ്യന്‍ യൂണിയനുകളിലേക്കു ചരക്കുകള്‍ കയറ്റി അയയ്ക്കുന്നത്. ഫെബ്രുവരി 27ന് ശേഷം വിമാന മാര്‍ഗം കേരളത്തില്‍നിന്നുള്ള ചരക്കുനീക്കം നിലച്ചു.

കടൽമാർഗമുള്ള ചരക്കുനീക്കങ്ങളിലാണ് യുദ്ധാന്തരീക്ഷം കൂടുതൽ കരിനിഴൽ വീഴ്ത്തുന്നത്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് 500 കണ്ടെയ്‌നറുമായി അവസാന ചരക്കുകപ്പല്‍ പുറപ്പെട്ടത്. യുദ്ധത്തെ തുടര്‍ന്ന് ലബനന്‍ തുറമുഖം അടച്ചതിനാല്‍ ഈ കപ്പല്‍ കൊച്ചിയിലേക്കു മടങ്ങി. കപ്പൽ പാതകൾക്ക് പലയിടത്തും നിരോധനമുള്ളതും സുരക്ഷാഭീഷണി നിലനിൽക്കുന്നതുമാണ് ചരക്കുനീക്കം പ്രതിസന്ധിയിലാക്കുന്നത്. കയറ്റുമതി തടസപ്പെട്ടതോടെ ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കേണ്ട അവസ്ഥയാണ്.

Kerala

യുകെയിൽ അന്തരിച്ച കസ്റ്റംസ് സൂപ്രണ്ടിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

നെടുമ്പാശേരി: യുകെയിൽ അന്തരിച്ച നെടുമ്പാശേരി എയർപോർട്ടിലെ കസ്റ്റംസ് സൂപ്രണ്ട് മനോജ് മാത്യുവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.

സംസ്കാരം തഴവ സെന്‍റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തി. കാൻസർ ബാധിച്ച് അവിടെ ചികിത്സയിലായിരുന്ന മനോജ് മാത്യു കഴിഞ്ഞ മാസം 18നാണ് മരിച്ചത്. ഭാര്യ ബിൻസി യുകെയിൽ നഴ്‌സാണ്.

ഇന്നലെ രാവിലെ എട്ടരയോടെ യുകെയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ഭൗതികദേഹത്തിൽ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർമാരായ റോയി വർഗീസ്, എം.സുരേഷ്, പോൾ പി ജോർജ്, സലിംകുമാർ കൊച്ചി കസ്റ്റംസ് ചീഫ് പിആർഒ യുസഫ് എന്നിവർ റീത്ത് വച്ചു.

കരുനാഗപ്പള്ളി തഴവ പിവി ഹൗസിൽ പരേതരായ മാത്യു - അമ്മിണി ദമ്പതികളുടെ മകനാണ് മനോജ് മാത്യു. എബിൻ, അലോന എന്നിവർ മക്കളാണ്.

Kerala

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 4.3 കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി ഫുക്കറ്റിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശികളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

പുതുവർഷ ആഘോഷങ്ങൾ വരാനിരിക്കെ കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെയാണ് ഇവർ പിടിയിലായത്. വെളുപ്പിന് 1.20ന് എത്തിയ എയർ ഏഷ്യ വിമാനത്തിലുണ്ടായിരുന്ന ഷാനവാസ്, അബ്ദുൽ നാസർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരെ ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു.

Kerala

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; അഞ്ച്പേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ.

മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആന്‍റണി നിസ്റ്റൽ കോൺ (20), ഫോർട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടിൽ ഹംദാൻ ഹരീഷ് (21) ചുള്ളിക്കൽ മലയിൽ ബിബിൻ (26), പള്ളുരുത്തി രാമേശ്വരം തെക്കേ വാരിയം വിഷ്ണു വിനോദ് (21), ഫോർട്ട് കൊച്ചി നസ്രത്ത് മൂലൻ കുഴി പുല്ലൻ തറ ജോയൽ ജോർജ് (22) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

സ്വർണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്.

സ്വർണം ആവശ്യപ്പെട്ട് മർദ്ദിച്ച സംഘം, മൊബൈലും ബാഗും തട്ടിയെടുത്ത ശേഷം ഇയാളെ ആലുവ പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. ദുബായ് അജ്മാനിലെ കഫറ്റീരിയയിൽ ഡെലിവറി ബോയിയാണ് ഷാഫി ജോലി ചെയ്യുന്നത്.

ഇന്‍റർനാഷണൽ ടെർമിനലിൽ നിന്നും പ്രീ പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുന്നതിനിടയിൽ പിന്നിൽ നിന്നും വന്ന മൂന്ന് പേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് ബലം പ്രയോഗിച്ച് കാറിൽ കയറ്റി.

ഒരു ലക്ഷം രൂപ വില വരുന്ന ഐ ഫോണും ഹാൻഡ്ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കിയിരുന്നു.

 

Kerala

നെടുമ്പാശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്; തായ്‌ലൻഡിൽ നിന്നെത്തിയ കുടുംബം പിടിയിൽ

കൊച്ചി: സംസ്ഥാനത്ത് പക്ഷിക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. തായ്‌ലന്‍ഡില്‍ നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്.

ക്വലാലംപുരില്‍ നിന്ന് എത്തിയ യാത്രക്കാരായ കുടുംബത്തെ എക്‌സിറ്റ് പോയിന്‍റില്‍ വച്ചു പിടികൂടുകയായിരുന്നു. ചെക്കിന്‍ ബാഗേജില്‍ ഒളിപ്പിച്ചിരുന്ന പക്ഷികളെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ പെടുന്നതാണ്.

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി. വനം വകുപ്പ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പക്ഷികളെ എത്തിച്ചത് കച്ചവട ലക്ഷ്യത്തോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്.

Kerala

നെടുമ്പാശേരി വിമാനത്താവളത്തിൽ 25 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗം പിടികൂടി.

ഖത്തർ എയർവേസ് വിമാനത്തിൽ ദോഹയിൽനിന്നെത്തിയ തമിഴ്നാട് സ്വദേശി അബ്‌ദുൾ അജീം എന്ന യാത്രക്കാരനാണു പിടിയിലായത്. 200.21 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നു പിടികൂടിയത്. ഇതിന് 25,27,747 രൂപ വില വരും.

Kerala

കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന

നെടുമ്പാശേരി: ഡൽഹി സ്ഫോടനത്തെത്തുടർന്ന് കേരളത്തിലും ജാഗ്രത ശക്തമാക്കി. ഇതിന്‍റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാപരിശോധന കർശനമാക്കി.

ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്ന് ഇവി‌ടെ പരിശോധനകൾ നടത്തുന്നുണ്ട്. യാത്രക്കാരുടെ ലഗേജ് പരിശോധനയും സിഐഎസ്എഫ് ശക്തമാക്കിയിട്ടുണ്ട്.

Kerala

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്രാനുമതി; നിർമാണം ഉടൻ ആരംഭിക്കും

കൊച്ചി: നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാക്കാൻ പോകുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു തന്നിരുന്നതായും ജോർജ് കുര്യൻ പറഞ്ഞു.

കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്‍റ് സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ശ്രീ ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു.

വിമാന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്കും റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനും ജോർജ് കുര്യൻ നന്ദി അറിയിച്ചു.

Kerala

കൊച്ചി വിമാനത്താവളത്തിൽ ഇന്ന് മോക്ഡ്രിൽ

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും.

ഉച്ചയ്ക്ക് ഒന്നുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട പൂർണതോതിലുള്ള മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

മോക്ഡ്രിൽ നടക്കുന്ന സമയത്ത് വിമാനത്താവളത്തിനു സമീപത്തുള്ള റോഡുകളിൽ ഗതാഗതം വഴിതിരിച്ചു വിടേണ്ടിവരുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. യാത്രക്കാർ അതിനനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Latest News

Corehub Up